Focal Point

കേരളമാകെ തുടർഭരണത്തിന്റെ നേട്ടവും കോട്ടവുമളന്നു നാലുമാസക്കാലയളവിൽ രണ്ടാം തവണയും ചൂണ്ടുവിരലുകളിൽ ജനാധിപത്യത്തിന്റെ മഷികൾ പരന്നു. ‘തരംഗം’ തുടങ്ങി മുഖ്യമന്ത്രിക്കസേര വരെ ചർച്ച ചെയ്തിടത്ത് വിദ്യാഭ്യാസം എന്ന ഗ്ലാമർ പരിവേഷത്തിന് കീഴ്പ്പെട്ട് സ്വയം നിഴലിച്ചുപോയ വകുപ്പാണ് ഉന്നത വിദ്യാഭ്യാസം. അക്ഷരങ്ങളോളമുള്ള സാക്ഷരതയിലൂന്നിയാണ് കേരളത്തിലെ വിദ്യാഭ്യാസമേഖലയെ സംബന്ധിച്ച പുറംചർച്ചകൾ പോവുന്നത്. തിരമാലകൾ കണക്കെ വൈവിദ്ധ്യങ്ങളുൾക്കൊള്ളുന്ന ഉന്നതവിദ്യാഭ്യാസരംഗത്ത് കേന്ദ്രസർക്കാരിന്റെ അവഗണനയോടൊപ്പം കേരള രാഷ്ട്രീയ പരിസരത്ത് നിന്ന് ലഭിക്കുന്ന തുച്ഛമായ പരിഗണന കൂടെ ചേരുമ്പോൾ കേരള ഭരണ ഭൂപടത്തിൽ ക്യാമ്പസുകളുടെ പ്രതീതി കുറയുകയാണ്.

പുതിയ വിദ്യാഭ്യാസ നയത്തിലേക്ക് ഉന്നത വിദ്യാഭ്യാസ മേഖല ചേക്കേറാൻ തുടങ്ങിയ ശേഷമുള്ള ആദ്യ നിയമസഭ തിരഞ്ഞെടുപ്പ് കൂടെയാണ് 2026ലേത്. പുതുക്കിയ പഠനച്ചട്ടത്തിൻറെ ഭാഗമായുള്ള ഇൻ്റേൺഷിപ്പുകൾക്ക് വിദ്യാർത്ഥികളിൽ നിന്ന് പണമീടാക്കുന്ന അവസ്ഥ നിലനിൽക്കെ അൗണ്ടിലേഞ്ഞത്തേണ്ട സ്കോളർഷിപ്പുകൾ പലതും കാലങ്ങളായി മുടങ്ങിക്കിടത്തുന്നു. ഇൻ്റേൺഷിപ്പുകൾത്തിടയിൽ പരീക്ഷ നടത്തി പഠനക്രമത്തോട് ‘കടമ തീർക്കുന്ന’ ഉന്നത വിദ്യാഭ്യാസ സമ്പ്രദായവും കേരളത്തിലുണ്ട്. സിലബസുകൾ പഠനകേന്ദ്രം മാത്രമായി തങ്ങളുടെ വിഷയങ്ങളിലെ പർവ്വത നിരകളിലേത്ത് നീങ്ങേണ്ടതുണ്ട് വിദ്യാർത്ഥികൾ. അതിന് പ്രാപ്‌ത മാവേണ്ടതുണ്ട് ഉപരിപഠനെ മേഖല.

ജാതിച്ചർച്ചകൾ ഇനിയും കാമ്പസുകളിൽ നിന്നും അന്യമായിട്ടില്ലെന്നാണ് അഞ്ചരക്കണ്ടി നമ്മെ ഓർമ്മിപ്പിച്ചത്. വർണ്ണപും വർഗ്ഗവും ഇതിവൃത്തമാക്കിയുള്ള സമീപനം എടുത്ത് കളയാൻ നമ്മുടെ കലാലയങ്ങൾക്കാവുന്നില്ലെങ്കിൽ സമൂഹത്തിലെ വേറേതു ഖണ്ഡങ്ങൾക്കാണത് സാധ്യമാവുക? ജാതിവേരുകൾ കുടിച്ച വെള്ളംകൊണ്ട് വളർന്നു പന്തലിച്ച വൃക്ഷമാവുന്ന സമൂഹത്തിൽ, ജാതിയുടെ ഇരുണ്ട മുഖങ്ങൾ ഇനിയും ഉന്മൂലനം ചെയ്യപ്പെടാത്ത ക്ലാസ്മുറികളിൽ, സാമൂഹിക നീതിയിലധിഷ്‌ഠിതമായായിരിക്കണം ഓരോ ബെഞ്ചുകളിലും ആരിരിക്കണം എന്ന് നിശ്ചയിക്കാൻ. കേരളത്തിലെ ജനസംഖ്യാനുപാതത്തോട് യോജിച്ച സംവരണവ്യവസ്ഥ അടിസ്ഥാനമാക്കിയായിരിക്കണം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകൾ നിശ്ചയിക്കപ്പെടുന്നത്.

RishadEditor-in-Chief
Reflection

പരിഷ്കാരങ്ങൾ അർഹിക്കുന്നുണ്ട് ഉന്നത വിദ്യാഭ്യാസ മേഖല

ഇന്ത്യയുടെയും കേരളത്തിന്റെയും വിദ്യാഭ്യാസ ഘടന, ഉന്നതവിദ്യാഭ്യാസ പരിഷ്കാരങ്ങൾ, പുതിയ നയങ്ങൾ, തൊഴിൽസാധ്യത, ബ്രെയിൻ ഡ്രെയിൻ തുടങ്ങിയ വിഷയങ്ങളുടെ വിശകലനം.

Read Essay arrow_forward
പരിഷ്കാരങ്ങൾ അർഹിക്കുന്നുണ്ട് ഉന്നത വിദ്യാഭ്യാസ മേഖല

Zoom In

വിജ്ഞാന സമ്പദ് വ്യവസ്ഥയും ഇന്ത്യൻ ബജറ്റും; ഉന്നത വിദ്യാഭ്യാസ നിക്ഷേപത്തിലെ വൈരുദ്ധ്യങ്ങൾ
History

വിജ്ഞാന സമ്പദ് വ്യവസ്ഥയും ഇന്ത്യൻ ബജറ്റും; ഉന്നത വിദ്യാഭ്യാസ നിക്ഷേപത്തിലെ വൈരുദ്ധ്യങ്ങൾ

ഇന്ത്യൻ ബജറ്റിലെ ഉന്നതവിദ്യാഭ്യാസ നിക്ഷേപത്തിന്റെ സാമ്പത്തിക, സാമൂഹിക, ആഗോള പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വിമർശനാത്മക വിശകലനം.

by Eleanor Vance
സിലബസ്സ് എന്ന ബസ്സ്
Literature

സിലബസ്സ് എന്ന ബസ്സ്

പരീക്ഷ, ഗ്രേഡ്, കരിയർ എന്നിവയ്ക്കപ്പുറം വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ അർത്ഥം എന്താണെന്ന് ചോദ്യം ചെയ്യുന്ന ചിന്തോദ്ദീപക ലേഖനം.

by Julian Sorel
പ്രകടന പത്രികകളിൽ കണ്ട ഉന്നതവിദ്യാഭ്യാസം.
Biology

പ്രകടന പത്രികകളിൽ കണ്ട ഉന്നതവിദ്യാഭ്യാസം.

കേരളത്തിലെ രാഷ്ട്രീയ മുന്നണികളുടെ ഉന്നതവിദ്യാഭ്യാസ നയങ്ങൾ, തൊഴിൽസാധ്യത, ഗവേഷണം, സംരംഭകത്വം, എഐ വെല്ലുവിളികൾ എന്നിവയുടെ വിശകലനം.

by Dr. Aris Thorne

Prime Angle

Opinion & Debate

ആത്മാവ് നഷ്ടപ്പെടുന്ന സർവകലാശാലകൾ

By മുഹമ്മദ് നൗഫൽ സി. കെഅസിസ്റ്റന്റ് പ്രൊഫസർ , ഡിപ്പാർട്മെന്റ് ഓഫ് പൊളിറ്റിക്കൽ സയൻസ് , കാലിക്കറ്റ്‌ സർവകലാശാല

സജീവമായ ബൗദ്ധികസംവാദങ്ങളുടെയും ആശയസംഘട്ടനങ്ങളുടെയും വേദിയാകേണ്ട ഇടങ്ങളാണ് സർവകലാശാലകൾ. പുതിയ സത്യങ്ങൾ കണ്ടെത്താനും അറിവിന്റെ അതിരുകൾ വികസിപ്പിക്കാനും സാധിക്കുന്ന ഒരിടം. എന്നാൽ കേരളത്തിലെ സർവകലാശാലകളുടെ ഇന്നത്തെ അവസ്ഥ തികച്ചും വിരോധാഭാസമാണ്. അറിവ് ഉൽപ്പാദിപ്പിക്കേണ്ട ഈ കേന്ദ്രങ്ങൾ പലപ്പോഴും വെറും ഫയലുകൾ നീക്കുന്ന കാര്യാലയങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ചട്ടങ്ങളും നിബന്ധനകളും ഒപ്പുകളും നിറഞ്ഞ നൂലാമാലകൾക്കുള്ളിൽ സർവകലാശാലകളുടെ അക്കാദമിക് സത്ത നഷ്ടമാകുന്ന കാഴ്ചയാണ് നാം കാണുന്നത്.

സർവകലാശാല എന്നത് കേവലം ഒരു ഓഫീസ് സംവിധാനമല്ല; മറിച്ച് അധ്യാപകരും വിദ്യാർഥികളും ഗവേഷകരും ഒത്തുചേരുന്ന ഒരു ബൗദ്ധികസമൂഹമാണ്. ക്ലാസ്മുറികളിലും ലൈബ്രറികളിലും നടക്കുന്ന ഓരോ സംഭാഷണവുമാണ് പുതിയ ചിന്തകൾക്ക് വിത്തുപാകുന്നത്. എന്നാൽ അഡ്മിനിസ്ട്രേറ്റീവ് ജോലികളുടെ ആധിക്യം കാരണം ഇത്തരം സംഭാഷണങ്ങൾ അന്യമാകുമ്പോൾ സർവകലാശാലയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്നു.

ഭരണപരമായ കാര്യങ്ങൾ ഒരു സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് അത്യാവശ്യമാണെന്നതിൽ തർക്കമില്ല. എന്നാൽ സർവകലാശാലയുടെ മുഴുവൻ ശ്രദ്ധയും അതിലേക്ക് മാത്രമായി ചുരുങ്ങുന്നതാണ് പ്രശ്നം. അധ്യാപകർ തങ്ങളുടെ വിലപ്പെട്ട സമയവും സർഗാത്മകതയും ഫയലുകൾക്കായി മാറ്റിവെക്കേണ്ടി വരുമ്പോൾ അത് ഒരു തലമുറയ്ക്ക് ലഭിക്കേണ്ട ജ്ഞാനത്തിന്റെ നഷ്ടമായി മാറുന്നു.

വിദ്യാർഥികളെ പഠിപ്പിക്കുക, ഗവേഷണങ്ങൾക്ക് വഴികാട്ടുക തുടങ്ങിയ അധ്യാപകന്റെ പ്രാഥമികധർമങ്ങൾ നിർവ്വഹിക്കാൻ പോലും സമയമില്ലാതെ ഓഫീസുകൾ കയറിയിറങ്ങുന്ന കാഴ്ച പതിവാണ്. ശമ്പളം കൃത്യമായി ലഭിക്കാനും, ഗവേഷണാനുമതികൾക്കുമായി അവർക്ക് ഫയലുകളെ പിന്തുടരേണ്ടി വരുന്നു. ഇത് അക്കാദമിക് അന്തരീക്ഷത്തെ വിരസമാക്കുന്നു. ഭരണപരമായ വീഴ്ചകൾ പലപ്പോഴും വ്യക്തികളുടെ കരിയറിനെത്തന്നെ ബാധിക്കുന്നുണ്ട്.

വർത്തമാനകാലത്ത് സർവകലാശാലകളെ വിലയിരുത്താൻ റാങ്കിംഗുകളും വിവിധ പാരാമീറ്ററുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവയ്ക്കപ്പുറം, സ്വതന്ത്രചിന്തയും വിമർശനാത്മകമായ സമീപനവുമാണ് ഒരു സർവകലാശാലയുടെ യഥാർഥ അളവുകോൽ. നിരീക്ഷിച്ചതുപോലെ, സർവകലാശാലകൾ അധികാരങ്ങളെ ചോദ്യം ചെയ്യാനും അനീതിക്കെതിരെ ശബ്ദിക്കാനും കഴിയുന്ന സ്വതന്ത്ര ഇടങ്ങളായിരിക്കണം.

കെ-റീപ്പ് (K-REEP) പോലുള്ള നൂതനപ്രക്രിയകൾ സ്വാഗതാർഹമാണെങ്കിലും, അവയുമായി ബന്ധപ്പെട്ട ഭരണനിർവഹണജോലികൾ അധ്യാപകരുടെ മേൽ അമിതഭാരമായി അടിച്ചേൽപ്പിക്കപ്പെടുന്നത് അവരുടെ അക്കാദമിക് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

കേരളത്തിലെ സർവകലാശാലകൾ നേരിടുന്നത് കേവലം ഒരു അഡ്മിനിസ്ട്രേറ്റീവ് പ്രശ്നമല്ല, മറിച്ച് ഒരു ദിശാബോധത്തിന്റെ അഭാവമാണ്. അഡ്മിനിസ്ട്രേഷൻ സംവിധാനങ്ങൾ അക്കാദമിക് പ്രവർത്തനങ്ങളെ സഹായിക്കാനുള്ള ഒന്നാകണം, മറിച്ച് അവയെ നിയന്ത്രിക്കാനുള്ളതാകരുത്. അത് ഭരണപരമായ ജോലികൾ ലളിതമാക്കുകയും പൂർണമായും ഡിജിറ്റലൈസ് ചെയ്യുകയും വേണം.

അക്കാദമിക് ജോലികളും ഭരണപരമായ ജോലികളും തമ്മിൽ കൃത്യമായ വിഭജനം ആവശ്യമാണ്. അധ്യാപകരുടെ അക്കാദമിക് സമയം സംരക്ഷിക്കപ്പെടണം. ഫയലുകളേക്കാൾ ആശയങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു മനോഭാവമാറ്റം ഉദ്യോഗസ്ഥതലത്തിൽ ഉണ്ടാകണം.

ഒരു സർവകലാശാലയുടെ മഹത്വം അതിന്റെ ഭൗതികസാഹചര്യങ്ങളിലല്ല, മറിച്ച് അവിടെ ഉയരുന്ന ചോദ്യങ്ങളിലാണ്. ഫയലുകളുടെ ശബ്ദം അക്കാദമിക് സംവാദങ്ങളെക്കാൾ ഉച്ചത്തിലാകുമ്പോൾ ആ സ്ഥാപനം നിർജ്ജീവമാകുന്നു. അതുകൊണ്ട്, ഭരണപരമായ തടസ്സങ്ങളെ മറികടന്ന് ചിന്തകളുടെയും സംവാദങ്ങളുടെയും ലോകത്തേക്ക് സർവകലാശാലകൾ തിരിച്ചുനടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Ink In Focus

ചോരപ്പെണ്ണുങ്ങൾ
Story

ചോരപ്പെണ്ണുങ്ങൾ

തെളിച്ചം ചൂട് പിടിക്കുന്നതിന് മുമ്പ് പത്രക്കെട്ടിലെ നരച്ച ചിത്രങ്ങൾ വീട്ടുവരാന്തയിലെത്തും.

by ലുഖ്മാൻ തെന്നല
ഓർമ്മച്ചെപ്പിനുള്ളിൽ
Story

ഓർമ്മച്ചെപ്പിനുള്ളിൽ

കാലത്തിന്റെ കൈപ്പത്തിയിൽ ബാക്കിയായ ചില അടയാളങ്ങൾ പോലെ, ചക്രവാളത്തിൽ പ്രഭാകിരണങ്ങൾ തിളങ്ങി നിൽക്കുന്നു.

by ദേവിക PK
ന്യൂറോ-ലിങ്ക്
Science Fiction Story

ന്യൂറോ-ലിങ്ക്

മനുഷ്യമനസ്സുകളിൽ നിന്ന് ഓർമ്മകളെടുത്ത് മാറ്റുന്ന പരീക്ഷണങ്ങളും അതിന്റെ അനന്തരഫലങ്ങളും.

by അജ്ഞാതൻ
എന്തിനിങ്ങനെ ഒരു ഉന്നത വിദ്യാഭ്യാസ മന്ത്രി? വൈറലായി യുവാവ്
Story

എന്തിനിങ്ങനെ ഒരു ഉന്നത വിദ്യാഭ്യാസ മന്ത്രി? വൈറലായി യുവാവ്

കന്നിവോട്ടിനെത്തിയ മുബാരിസിന്റെ അനുഭവവും പുതിയ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വരവും.

by അജ്ഞാതൻ

Next Frame

Career & Opportunities

schoolസ്കോളർഷിപ്പുകൾ

ONGC സ്കോളർഷിപ്പ് (ONGC Scholarship 2025-26)

എൻജിനീയറിങ്, എം.ബി.ബി.എസ് (MBBS), എം.ബി.എ (MBA) എന്നിവയുടെ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക്.

യോഗ്യത: പ്ലസ് ടുവിന് 60% മാർക്ക്. വാർഷിക വരുമാനം ₹2 ലക്ഷത്തിൽ താഴെയായിരിക്കണം.

ആനുകൂല്യം: പ്രതിവർഷം ₹48,000

അവസാന തീയതി: 2026 മെയ് 15

അപേക്ഷിക്കാൻ arrow_outward
സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് (NSP - CSSS)

കേന്ദ്ര സർക്കാർ നൽകുന്ന മെറിറ്റ് സ്കോളർഷിപ്പ്.

യോഗ്യത: പ്ലസ് ടു പരീക്ഷയിൽ മികച്ച പേഴ്സന്റൈൽ ഉള്ള ആദ്യ വർഷ ഡിഗ്രി വിദ്യാർത്ഥികൾ.

ആനുകൂല്യം: ബിരുദ പഠനത്തിന് വർഷം ₹12,000

അവസാന തീയതി: ജൂൺ/ജൂലൈ മാസങ്ങളിൽ വിജ്ഞാപനം വരും

അപേക്ഷിക്കാൻ arrow_outward

handshakeഫെല്ലോഷിപ്പുകൾ

AIF ബന്യൻ ഇംപാക്ട് ഫെല്ലോഷിപ്പ് (America India Fellow)

മുമ്പ് 'ക്ലിന്റൺ ഫെല്ലോഷിപ്പ്' എന്നറിയപ്പെട്ടിരുന്ന ഇത് ഇന്ത്യയിലെ സാമൂഹിക മാറ്റങ്ങൾക്കായി പ്രവർത്തിക്കാൻ അവസരം നൽകുന്നു. 10 മാസം ഇന്ത്യയിലെ പ്രമുഖ എൻ.ജി.ഒകളുമായി ചേർന്ന് പ്രോജക്റ്റുകൾ ചെയ്യാം.

യോഗ്യത: 21-35 വയസ്സുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ള ഇന്ത്യൻ/അമേരിക്കൻ പൗരന്മാർ.

ആനുകൂല്യം: പൂർണ്ണമായും സൗജന്യം (യാത്ര, ഇൻഷുറൻസ്, പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവ ലഭിക്കും).

അവസാന തീയതി: അറിയിച്ചിട്ടില്ല

ടീച്ച് ഫോർ ഇന്ത്യ ഫെല്ലോഷിപ്പ് (Teach For India)

പിന്നാക്കം നിൽക്കുന്ന സ്കൂളുകളിൽ രണ്ട് വർഷം അധ്യാപകനായി പ്രവർത്തിക്കാം. ലീഡർഷിപ്പ് സ്കിൽസ് വളർത്താൻ സഹായിക്കുന്നു.

യോഗ്യത: ഫൈനൽ ഇയർ വിദ്യാർത്ഥികൾക്കോ ഗ്രാജുവേറ്റ്സിനോ അപേക്ഷിക്കാം.

ആനുകൂല്യം: ₹23,000+ സ്റ്റൈപ്പന്റ്. പ്രശസ്തമായ കോർപ്പറേറ്റ് കമ്പനികളിൽ കരിയർ ബ്രേക്ക് ഉറപ്പ് നൽകുന്നു.

അവസാന തീയതി: 2026 ഏപ്രിൽ 19 (Round 4)

ഗാന്ധി ഫെല്ലോഷിപ്പ് (Gandhi Fellowship)

വിദ്യാഭ്യാസ പരിഷ്കരണത്തിനും സാമൂഹിക മാറ്റത്തിനുമായി പ്രവർത്തിക്കുന്ന 2 വർഷത്തെ റെസിഡൻഷ്യൽ പ്രോഗ്രാം.

യോഗ്യത: ഡിഗ്രി അവസാന വർഷ വിദ്യാർത്ഥികൾക്കോ ഗ്രാജുവേറ്റ്സിനോ അപേക്ഷിക്കാം.

ആനുകൂല്യം: ₹14,000 - ₹20,000 സ്റ്റൈപ്പന്റ്, ട്രെയിനിംഗ് & മെന്റർഷിപ്പ്.

അവസാന തീയതി: അറിയിച്ചിട്ടില്ല

psychologyസ്കിൽ ബിൽഡർ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലിറ്ററസി (AI Literacy & Prompt Engineering)

ഇന്ന് എല്ലാ തൊഴിൽ മേഖലകളിലും AI കടന്നുവരികയാണ്. AI ടൂളുകൾ ഉപയോഗിച്ച് ജോലി വേഗത്തിലും കൃത്യമായും ചെയ്യാൻ പഠിക്കുന്നത് നിങ്ങളുടെ കരിയർ ഗ്രോത്തിന് വളരെ പ്രധാനമാണ്.

എങ്ങനെ തുടങ്ങാം?
  • ChatGPT, Claude അല്ലെങ്കിൽ Gemini പോലുള്ള ടൂളുകൾ എങ്ങനെ കൃത്യമായി ഉപയോഗിക്കാമെന്ന് പഠിക്കുക.
  • മികച്ച ചോദ്യങ്ങൾ (Prompts) ചോദിക്കാൻ ശീലിക്കുക. ഇതിനെയാണ് പ്രോംപ്റ്റ് എൻജിനീയറിങ് എന്ന് വിളിക്കുന്നത്.
  • ലഭ്യമായ സൗജന്യ കോഴ്സുകൾ ചെയ്ത് ഒരു സർട്ടിഫിക്കറ്റ് സ്വന്തമാക്കുക.
സൗജന്യ റിസോഴ്സുകൾ:
  • linkGoogle AI Essentials (Coursera/Google Cloud)
  • linkElements of AI (സൗജന്യ ഓൺലൈൻ കോഴ്സ്)

workകരിയർ സ്പോട്ട്ലൈറ്റ്

സസ്റ്റൈനബിലിറ്റി സ്പെഷ്യലിസ്റ്റ് (Sustainability / ESG Analyst)
എന്താണ് ജോലി:

കമ്പനികൾ പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ എങ്ങനെ പ്രവർത്തിക്കണം എന്ന് ഉപദേശിക്കുകയാണ് ഇവരുടെ ജോലി. കാർബൺ എമിഷൻ കുറയ്ക്കുക, സാമൂഹിക ഉത്തരവാദിത്തം (CSR) മെച്ചപ്പെടുത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

എവിടെ ജോലി ചെയ്യാം:

ഐടി കമ്പനികൾ (MNCs), ബിഗ് 4 കൺസൾട്ടൻസി സ്ഥാപനങ്ങൾ (EY, KPMG), പരിസ്ഥിതി സംഘടനകൾ (NGOs).

ആവശ്യമായ കഴിവുകൾ:

ഡാറ്റ അനാലിസിസ്, പാരിസ്ഥിതിക നിയമങ്ങളെക്കുറിച്ചുള്ള അറിവ്, റിപ്പോർട്ട് റൈറ്റിംഗ്.

തുടങ്ങാൻ:

സോഷ്യൽ വർക്ക്, എഞ്ചിനീയറിംഗ്, MBA, പരിസ്ഥിതി ശാസ്ത്രം (Environmental Science) എന്നിവയിൽ ബിരുദം നേടുക. തുടർന്ന് ESG (Environmental, Social, and Governance) സർട്ടിഫിക്കേഷൻ നേടുന്നത് ജോലി ഉറപ്പാക്കാൻ സഹായിക്കും.